Monday, September 17, 2012

A day in the park

It was a usual busy Sunday evening in the park, families and gatherings trying to catch some warm moments for a weekend. I took Annie and her kids there to show that I loved my sister, although all my previous attempts to convey it to her had ended up in fiasco. And this time also it was no different an attempt. Alan,my nephew and Eva,my niece had already made friends in the park. I was throwing a smile at every person who passed me, to prove that I am a social animal as they say human beings are. I was afraid those were turning out to be mere warpings of my lips. Eva and Alan were running hither and thither with other kids like a bunch of cute butterflies.
"How soon do they make friends!", I exclaimed.
"Its quite natural Harry. But i don't know why you were never good at it. Not even in our school days. Maybe, like you people scientists often say, that's not your field."
I looked at her. She was looking away from me. I didn't know what to say.
"You know Harry? There was once a time in my life when i wished I had someone to go to. Someone who would hold my hands and just say it's alright. Nothing more... just to say a few good words. I wish I had a brother."
"You do have a brother Annie", I said.
"Can you say it to my eyes Harry? I don't know whether you remember, it's been two years he left us. Alan was feeding on me, and Eva had questions about what happened to her dad which I could never answer. I wished I could hide from my kids for a moment and cry on somebody's chest. Whom I could have gone to? I had a brother who was busy putting his achievements in newspaper."
"But Annie I..."
I wanted to complete my sentence with an 'I love you', but I knew she won't believe it.
I just kept on watching the crowd indolently. It was hurting me when I heard kids calling out "Daddy, Daddy...". I was turning 33 and I really wished to have kids. It was not that i can't have kids. But nobody wanted to have them with me. I was such a loveless rascal.
Alan and Eva were happy when they returned after a hilarious episode of games, although they never wanted to go out with their uncle at first.
I was driving them home. Kids had started sleeping on Annie's lap when I asked her,
"Do you remember those days Annie when mom and dad used to have those ferocious fights? And we were hiding under the table..."
"It's been decades Harry. What now?"
"How did you escape those memories Annie? When I see Eva and Alan sleeping on your lap, as if they are in the safest place in the world, I do know you have escaped those memories wonderfully. But I could never escape them Annie, I could never..."

Thursday, July 5, 2012

"ഭ്രാന്താ.." എന്ന് വിളിച്ചു ചിരിക്കുമ്പോള്‍ നാം മറക്കുന്നത്

(പ്രചോദനം: നിദ്ര എന്ന മലയാളം സിനിമ)

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സുഹൃത്തിനെ "ഭ്രാന്താ" അല്ലെങ്കില്‍ "ഭ്രാന്തീ" എന്ന് വിളിച്ചു കളിയാക്കാത്തവര്‍ ചുരുക്കമായിരിക്കും. "ഉച്ചയ്ക്ക് മരുന്ന് കഴിച്ചില്ലേ?" എന്ന് തുടങ്ങുന്ന തമാശ ചോദ്യങ്ങള്‍ വേറെ. ഇതൊക്കെ ഞാനും ഒരുപാട് ചെയ്തിട്ടുള്ളതാണെങ്കിലും അത്തരം തമാശകളില്‍ നാം മറക്കുന്ന ചില ഭീകരമായ സത്യങ്ങള്‍ ഉണ്ട്. തന്റെ ഉറ്റവര്‍ക്കോ തനിക്ക് തന്നെയോ മാനസിക രോഗം വന്നു കണ്ട അനുഭവം ഉള്ളവര്‍ ഇത്തരം തമാശകള്‍ തീരെ സഹിക്കില്ല എന്നതാണ് സത്യം. കാരണം അവര്‍ക്കറിയാം അത് എത്ര ഭീകരമാണെന്ന്.

തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ മാനസിക രോഗങ്ങള്‍ രോഗിയെ സംബന്ധിച്ചും ചുറ്റുമുള്ളവരെ സംബന്ധിച്ചും വളരെ ഭയാനകമാണ്. പക്ഷേ അതിനു കാരണം രോഗത്തിന്റെ ഭീകരത അല്ല, മറിച്ച് നമ്മുടെ കാഴ്ച്ചപ്പാടിന്‍റെ പ്രശ്നമാണെന്ന് മാത്രം. നമ്മുടെ സമൂഹം മാനസിക രോഗങ്ങളെയും രോഗികളെയും തീരെ അപക്വമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അടിസ്ഥാനപരമായി രണ്ടും രോഗങ്ങള്‍ മാത്രമാണു എന്നിരിക്കെ മാനസികരോഗങ്ങളെ ശാരീരികരോഗങ്ങളോടൊപ്പം കാണാന്‍ എന്തുകൊണ്ടാണ് നമുക്ക് കഴിയാതെ പോകുന്നത്? അടുത്ത കാലത്തെ കണക്കുകള്‍ പറയുന്നതു ലോകജനസംഖ്യയില്‍ ഓരോ നാലുപേരിലും ഒരാള്‍ വീതം ഏതെങ്കിലുമൊക്കെ മാനസിക രോഗത്തിന് ഇരകളാണ് എന്നാണ്. ജോലിസ്ഥലത്തെ പിരിമുറുക്കം (stress) മുതല്‍ alcoholism വരെ ഈ രോഗങ്ങളുടെ പട്ടികയില്‍ വരും എന്നു കേട്ടാല്‍ നമ്മളില്‍ പലരും നെറ്റി ചുളിക്കും? "പിരിമുറുക്കം ഒക്കെ ഒരു രോഗമാണോ?" എന്നു ചോദിച്ച സുഹൃത്തുക്കളെ എനിക്കറിയാം. അതേ, പിരിമുറുക്കം എന്നത് പലപ്പോഴും ചികില്‍സിക്കേണ്ട ഒരു രോഗമാണ് എന്നു തന്നെ നമ്മളില്‍ പലര്‍ക്കും അറിയില്ല. അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ രൂപം നല്കിയ Diagnostic and Statistical Manual of Mental Disorders(DSM) ഏകദേശം 400 വ്യത്യസ്ഥ മാനസിക രോഗാവസ്ഥകളെക്കുറിച്ച് പറയുന്നു. അവയില്‍ ഭൂരിഭാഗവും ചികില്‍സിച്ചു ഭേദമാക്കാവുന്നവയാണ്. ഈ ലിസ്റ്റിലൂടെ ഒന്നു കണ്ണോടിച്ചാല്  അവയില്‍ പലതും ഒരു രോഗാവസ്ഥയാണ് എന്ന സത്യം പലരെയും ഞെട്ടിക്കാന്‍ സാധ്യത ഉണ്ട്.


മാനസികരോഗങ്ങളെ ശാരീരിക രോഗങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് പലപ്പോഴും രോഗലക്ഷണങ്ങളെ ഒരാളുടെ സ്വഭാവത്തില്‍ നിന്നും വേര്‍പെടുത്തി തിരിച്ചറിയാന്‍ ഉള്ള പ്രയാസമാണ്. അസുഖം ബാധിച്ച ഒരു അവയവവും ജന്മനാ അംഗവൈകല്യം ബാധിച്ച അവയവവും തമ്മില്‍ വേര്‍തിരിച്ചറിയുന്ന അത്ര എളുപ്പത്തില്‍ ഒരു മാനസികരോഗലക്ഷണവും സ്വഭാവ വൈകല്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. കുറഞ്ഞത് ബാഹ്യാവയവങ്ങളെ കുറിച്ചെങ്കിലും നമ്മള്‍ എല്ലാവര്ക്കും വ്യക്തമായ ഒരു അറിവുണ്ട്. അവയുടെ സ്വാഭാവിക ഘടന, പ്രവര്‍ത്തനരീതി ഇതെല്ലാം എല്ലാവര്‍ക്കും അറിയാം എന്നത് കൊണ്ടാണ് ശാരീരികമായ പോരായ്മകളെ പോരായ്മയായി തന്നെ കാണാന്‍ നമുക്ക് സാധിക്കുന്നത്. എന്നാല്‍ മനസ്സിന്റെ കാര്യം അതല്ല. എന്റെ കൈയും നിങ്ങളുടെ കൈയും തമ്മില്‍ ഉള്ള പ്രകടമായ ഒരു സാമ്യം എന്റെ മനസ്സും നിങ്ങളുടെ മനസ്സും തമ്മില്‍ ഇല്ല. നമ്മളെ ഓരോരുത്തരേയും നമ്മള്‍ ആക്കുന്നത് ഈ വ്യത്യസ്തതയാണ്. മനുഷ്യമനസ്സിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം പൊതുജനങ്ങള്‍ക്കിടയില്‍ ഇല്ല. അതുകൊണ്ട് തന്നെയാണ് സ്വഭാവ വൈകല്യത്തെയും മാനസികരോഗ ലക്ഷണത്തെയും വേര്‍തിരിച്ചറിയാന്‍ പെട്ടെന്നു സാധിക്കാത്തതും.

പരീക്ഷണങ്ങള്‍ വഴി അസന്ദിഗ്ദ്ധമായ അനുമാനങ്ങളില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ മനസ്സിനെ കുറിച്ചുള്ള പഠനം ഇന്നും വളരെ സങ്കീര്‍ണ്ണമാണ്. മനശാസ്ത്രം എന്ന പഠനശാഖ  പോലും ഒരു ശാസ്ത്രം എന്ന രീതിയില്‍ പരക്കെ അംഗീകരിക്കപ്പെട്ടു വരുന്നതേയുള്ളൂ. അത് ഏതാണ്ടൊക്കെയും case study വഴി എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ അധിഷ്ഠിതമാണ്. ആപേക്ഷികതാ സിദ്ധാന്തമോ എക്സ്-റേയുടെ കണ്ടുപിടിത്തമോ പോലെ സമൂഹത്തില്‍ ഒരു ചലനം ഉണ്ടാക്കാന്‍ ഒരു മനശാസ്ത്ര സിദ്ധാന്തത്തിന് കഴിയില്ല. മൊബൈല്‍ ഫോണോ, പാരസെറ്റമോള്‍ ഗുളികയോ പോലെ നിത്യജീവിതത്തില്‍ ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങള്‍ പ്രദാനം ചെയ്യാനുള്ള കഴിവും അതിന് ഇല്ല. ഇതുകൊണ്ടൊക്കെ ആകണം മനശാസ്ത്ര പഠനത്തിനോ തദനുബന്ധിയായ ഗവേഷണങ്ങള്‍ക്കൊ ഇപ്പൊഴും മറ്റ് ശാസ്ത്ര ശാഖകള്‍ക്കുള്ള ഒരു ഗ്ലാമര്‍ ഇല്ലാത്തത്. അത് ഇപ്പൊഴും വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ പഠന വിഷയമായി ഒതുങ്ങി നില്ക്കുന്നു. അവരുടെ പഠന ഫലങ്ങള്‍ സമൂഹത്തില്‍ തീരെ അറിയപ്പെടാതെ പോകുന്നു.
മനശാസ്ത്രപരമായ അറിവുകളുടെ വെളിച്ചത്തിലുള്ള മുന്നേറ്റം നമ്മുടെ സമൂഹത്തില്‍ തീരെ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഒരാള്‍ പെട്ടെന്നു മരിച്ചു പോകുന്ന പ്രതിഭാസത്തെ 'മാടന്‍ അടിച്ചു ചാവുക' എന്നു പണ്ട് നമ്മുടെ നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അതിനെ 'ഹൃദയസ്തംഭനം വന്നു മരിക്കുക' എന്നു തിരിച്ചറിയാണ്‍ നമുക്ക് കഴിയുന്നുണ്ട്. പക്ഷേ ആ ഉണര്‍വ് 'ബാധ കയറല്‍' എന്ന സങ്കല്‍പ്പത്തെ 'ബഹു വ്യക്തിത്വ വൈകല്യം' (Multiple Personality Disorder) എന്ന മാനസികരോഗമായി തിരിച്ചറിയുന്നതില്‍ നമുക്ക് ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകളോളം നീണ്ട പഠന ഫലമായി മനശാസ്ത്രം മനസിലാക്കിയ അറിവുകള്‍ സമൂഹം തീരെ അറിഞ്ഞിട്ടില്ല. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന, എല്ലാവരെയും ഉപദ്രവിക്കുന്ന, അല്ലെങ്കില്‍ സ്ഥലകാല ബോധമില്ലാതെ ബഹളം വെക്കുന്ന ദുരൂഹമായ എന്തോ അവസ്ഥയെയാണ് നമ്മള്‍ പൊതുവായി മാനസികരോഗം എന്നു മനസിലാക്കി വെച്ചിരിക്കുന്നത്. വല്ലാത്ത കുസൃതിക്കാരന്‍ ആയ, ക്ളാസ്സില്‍ തീരെ ശ്രദ്ധ ഇല്ലാത്ത ഒരു കുട്ടിക്ക് Attention Deficit Hyperactivity Disorder(ADHD) എന്ന രോഗമാകാം എന്നു പറഞ്ഞ എന്നെ എന്തോ മഹാപാപം പറഞ്ഞതുപോലെയാണ് അവന്റെ അച്ഛനമ്മമാര്‍ നോക്കിയത്. 'എന്റെ കുട്ടിക്ക് അതൊന്നും വരില്ലാ' എന്നു അവന്റെ അച്ഛന്‍ തീര്‍ത്തു പറയുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ശരീരം എന്നതുപോലെ മനസ്സും ചെറുതും വലുതുമായ നിരവധി രോഗങ്ങള്‍ക്കു വിധേയമാണ് എന്ന സത്യം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല. നമുക്ക് ഇപ്പൊഴും മാനസികരോഗം എന്നത് 'ആരാന്റെ അമ്മയ്ക്ക് വരുന്ന രസകരമായ എന്തോ ഒന്ന്' ആണ്. നമ്മുടെ സിനിമകളിലൊക്കെ ആ പക്വതയില്ലായ്മ നന്നായി പ്രതിഫലിക്കുന്നുണ്ട്. അവിടെ ഒന്നുകില്‍ മാനസികരോഗം കൊമേഡിയന്‍റെ ചിരിക്കൂട്ട് ആണ്, അല്ലെങ്കില്‍ ദുരന്ത നായകന്റെ നിസ്സഹായതയാണ്. യാഥാര്‍ഥ്യവുമായി തീരെ പൊരുത്തപ്പെടാത്ത ആശുപത്രി രംഗങ്ങളും, ചികില്‍സാരീതികളും ചിത്രീകരിച്ച് സിനിമകളും സമൂഹത്തിന്റെ ഈ ചിന്താവൈകല്യത്തിന് കുട പിടിക്കുന്നു. (ഇവിടെയാണ് 'നിദ്ര' സത്യസന്ധമായി വേറിട്ട് നില്‍ക്കുന്നത്)
നമ്മളില്‍ വിദ്യാസമ്പന്നരായ ആളുകള്‍ പോലും മാനസികരോഗങ്ങളെ രോഗം മാത്രമായി കാണാന്‍ മടിക്കുന്നു. ഇത് മാറേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ ആരോഗ്യപരമായ ഉന്നമനത്തില്‍ തീര്‍ച്ചയായും മാനസികാരോഗ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. സ്വയം അറിയാതെയാണെങ്കില്‍ കൂടി ഇക്കാര്യത്തില്‍ നാം കാണിക്കുന്ന അലംഭാവം വളരെ ഗൌരവമേറിയതാണ്. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടനയില്‍ അവതരിപ്പിച്ച കണക്ക് അനുസരിച്ചു ഭാരതജനസംഖ്യയുടെ 7% പേര്‍ സാരമായ മാനസികരോഗങ്ങള്‍ക്ക് വിധേയരാണ്. അവരിലാകട്ടെ 90% പേര്‍ക്കും യാതൊരുവിധ ചികില്‍സയും ലഭിക്കുന്നില്ല. ഇന്‍ഡ്യയില്‍ ലഭ്യമായ മാനസികരോഗ വിദഗ്ദ്ധരുടെ എണ്ണം ഞെട്ടിക്കുന്നതാണ്, 4 ലക്ഷം രോഗികള്‍ക്ക് ഒരു ഡോക്ടര്‍! നമ്മുടെ റൂറല്‍ പ്രദേശങ്ങളില്‍ സ്ഥിതി ഇതിലും വഷളാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. എന്നിട്ടും മൊത്ത ആരോഗ്യ ബജറ്റിന്റെ 1% ആണ് മാനസിക ആരോഗ്യത്തിന്നായുള്ള നമ്മുടെ നീക്കിവെയ്പ്പ്.
സര്‍ക്കാരിനെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തിയിട്ടു കാര്യമില്ല. രോഗിക്കോ കുടുംബത്തിനോ ഒരു സഹായഹസ്തം പ്രതീക്ഷിക്കാവുന്ന അന്തരീക്ഷം നമ്മുടെ സമൂഹത്തില്‍ ഇല്ല. സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ളവര്‍ പോലും ഗുരുതര മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെ പൊതുജനങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറ്റി നിര്‍ത്താനും ഒളിച്ചു വെക്കാനുമാണ് ശ്രമിക്കാറ്. ലഘു മാനസികപ്രശ്നങ്ങള്‍ ഉള്ളവര്‍ സ്വഭാവദോഷികളും ദുര്‍നടത്തക്കാരും ആഭാസന്മാരും ഒക്കെയായി ചിത്രീകരിക്കപ്പെടുന്നു. അഥവാ അവര്‍ രോഗിയാണെന്ന് അംഗീകരിക്കപ്പെട്ടാല്‍ തന്നെ അവരുടെ ആത്മാഭിമാനം വ്രണപ്പെടുന്ന രീതിയില്‍ അവരെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താനും അവരുടെ ബന്ധുക്കളോട് പോലും വിവേചനബുദ്ധിയോടെ പെരുമാറാനും തുടങ്ങുന്നു. അതുകൊണ്ട് തന്നെ അവര്‍ ചികില്‍സ തേടാന്‍ മടിക്കുന്നു. രോഗം നല്‍കുന്ന ശിക്ഷയെക്കാള്‍ പതിന്‍മടങ് ശിക്ഷ രോഗിയാണെന്ന പേരില്‍ സമൂഹം അവര്‍ക്ക് നല്കുന്നു. വളരെ പരിതാപകരമായ ഒരു അവസ്ഥയാണത്. ഇവിടെ ഒരു കാന്‍സര്‍ രോഗിക്ക് കിട്ടുന്ന അനുതാപവും പരിഗണനയും അത്രയും തന്നെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഒരു മാനസികാരോഗിയും അര്‍ഹിക്കുന്നു. പക്ഷേ നമ്മള്‍ അത് നല്കാന്‍ തയ്യാറല്ല. സ്വന്തം കൈയിലിരിപ്പ് കൊണ്ട് ലിവര്‍ സീറോസിസ് വരുത്തിവെച്ച രോഗിക്ക് കിട്ടുന്ന പരിഗണനയുടെ ഒരു ചെറിയ അംശം പോലും തന്‍റേതല്ലാത്ത കാരണം കൊണ്ട് മാനസിക സമനില തെറ്റിയ ഒരാള്‍ക്ക് കിട്ടുന്നില്ല. ഈ അനീതി ഇല്ലാതാകാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് ശ്രമിച്ചേ മതിയാകൂ. മാനസികാരോഗ്യത്തെ കുറിച്ച് എല്ലാവരും ബോധവാന്‍മാര്‍ ആകുകയും അത് പകര്‍ന്നു കൊടുക്കുകയും വേണം. നാളെയുടെ തലമുറയെങ്കിലും ഈ ബോധത്തോടെ വളര്‍ന്ന് വരട്ടെ.

Sunday, July 17, 2011

Why Didn't You Return My Smile?

It was long before we met last
Its just now we meet next
It was much more that we'd shared
Its too little we share now
It was too hard to miss you
It is so sweet to see you now
But, why didn't you return my smile?

You never knew what I longed for
You never knew how I did without you
You never knew how hard the waiting was
You never heard how I prayed to see you again
You never saw how I wandered for you
Is it because of that you didn't return my smile?

I don't know how you felt my presence
I don't know how you feel on seeing me
I don't know whether you remember me
I don't know whether you ever remembered me
I don't know whether you wanted me
But I do know I waited for you
So please return my smile

Wednesday, July 6, 2011

എവിടെയോ ആര്‍ക്കോ പിഴച്ചിരിക്കുന്നു

എവിടെയോ ആര്‍ക്കോ പിഴച്ചിരിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും... ഇനിയും എത്രയോ കാതങ്ങള്‍ മുന്നിലേക്ക്‌ നീണ്ടു കിടക്കുന്ന ഭാവിയുടെ അനിശ്ചിതമായ ചതുപ്പുനിലം... പിച്ചവെക്കാന്‍ പഠിച്ചു എന്ന ആത്മവിശ്വാസം പോലും കൈമുതലായി ഇല്ലാതെ ആ ചതുപ്പില്‍ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് ഞാന്‍. അവിടെ മണിമാളികകള്‍ പണിതുയര്‍ത്താനുള്ള പദ്ധതികള്‍ തയാറാക്കാന്‍ ആവശ്യപ്പെടുകയാണ് എല്ലാവരും. ഒഴുകലിലും ഒഴുക്കലിലും എനിക്കുകൂടി പങ്കുള്ള കണ്ണീര്‍ മഴയ്ക്ക്‌ അകമ്പടി നല്‍കുന്ന വിദ്യുത് സീല്‍ക്കാരത്തില്‍ ചെവിപൊത്തി, ആ ജലനൂലുകള്‍ അവ്യക്തമാക്കിയ വിദൂരതയില്‍ എവിടെ നിന്നോ വരുന്ന ഞാന്‍ കേള്‍ക്കേണ്ട ആ ദീന രോദനത്തിന് പുറം തിരിഞ്ഞു നില്‍ക്കട്ടെ ഞാന്‍. പണ്ടേ ചുവടു പിഴച്ചു പോയെങ്കിലും മനസ്സ് ഇന്നും തളരാതെ തുടരുകയാണ് താണ്ഡവം. ഇനിയും കെട്ടിച്ചമയം അണിഞ്ഞുള്ള അഭിനയമത്സരം അവസാനിക്കുമ്പോള്‍ രംഗം ഏതെന്നോ കാണികള്‍ ഏതെന്നോ, രംഗമോ കാണികളോ ഉണ്ടോ എന്നുപോലുമോ അറിയാതെ അഭിനയം അവസാനിപ്പിക്കേണ്ടി വരുന്ന ദുര്യോഗം വീണ്ടും നേരിട്ടേക്കാം. ജനിച്ചുവെന്ന എന്റെ കുറ്റത്തിന് ജീവിക്കുന്നു എന്നതാകട്ടെ ശിക്ഷ.

Thursday, June 16, 2011

God: The Unprovable Mystery

God is a topic most fiercely fighted about, for the sake of reasons as well as reasonlessness. If God is a problem, an Atheist wants it to be solved while a religious person wants it to be dissolved. None of them wants their ideas to be bridged to the other because each of them is pretty sure that the other is wrong.
Well, even if I have every reason to justify the stand of atheists, myself is not one of them. Ultimately, I think, an atheist is the product of so childishly religious (or pious) a society that has created a number of so-called Gods all of them being given the attributes merely of a spoilt child.
I am often called a blasphemer because my God doesn't go in line with what these people  call their gods. My god is not running an Employment Exchange so that you beseech before him and he gives you a job with melted heart. My God is neither a Police Surveillance Camera which monitor each and every deed of yours and chart out punishments for your sins. He is neither a corrupt Public Servant who would get your things done tempted by your silly offering of a pot of payasam or your one month dieting!
If you, religious man, doesn't find these an insult of 'if-he-is-there-he-must-be-Great' God, really I do. You are insulting him. And it is this very insult that gave birth to an atheist.
And for you, my atheist friend, I don't have anything to disprove you. Science, even in its present enriched stage, has presented no evidence in support of this God stuff. And many say Science has almost disproved it by lack of evidence! But I would say My God -The Omnipresent, The Omnipotent, The Omniscient and The Omnibenevolent God- would never be proved by Science, EVEN IF HE DOES EXIST. God, for me is the totality, and that is what I mean by omnipresence. Science can't deal with a totality. For the method of science to be conclusive, it has to deal with details, not with the totality. A botanist study about a flower by dissecting it into its details-the petals, the stamen, the stigma..etc- and at the end, there is no flower. The more you want to learn about something, the more finer details you have to deal with and the result is, you lose the picture of totality. If scientist wants my God to be scientifically disproved (or proved), the finer details he go into the farther away he goes from the target. As you can't click a photo of yourself with a camera within yourself, you can't prove the existence of something within yourself(or something which IS yourself) with a tool within yourself.

Wednesday, June 15, 2011

ഒരു അസ്വാഭാവിക സൌഹൃദത്തിന്റെ കഥ

വളരെ നാളത്തെ ഔദ്യോഗിക പരിചയത്തിനു ശേഷം അന്നാണ് വിശ്വന്‍ സാറുമായി അല്‍പനേരം സംസാരിക്കാന്‍ അവസരം കിട്ടിയത്.
"വിഷ്ണു വല്ലാതെ അപ്സെറ്റ്  ആണെന്ന് തോന്നുന്നു", ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേ വിശ്വന്‍ സര്‍  പറഞ്ഞു.
"അതെ സര്‍ ... എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശരത്ത് കഴിഞ്ഞ ആഴ്ച മരിച്ചു പോയി... സത്യത്തില്‍ എന്റെ ഒരേ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് പറയാവുന്ന ആളായിരുന്നു അവന്‍."
"ഓ...ഐ സീ..."
"എന്റെ എല്ലാ വിഷമങ്ങളും ഞാന്‍ അവനോടു പറയുമായിരുന്നു. മറ്റെല്ലാവരോടും ഞാന്‍ അല്പം ഡിസ്ടന്‍സ് സൂക്ഷിക്കാറുണ്ട്."
"വിഷ്ണുവിന്റെ ജീവിതത്തില്‍ അങ്ങനെ എടുത്തു പറയത്തക്ക വിഷമങ്ങള്‍...?"
ഞാന്‍ അല്‍പ നേരം മൌനിയായിരുന്നു.
"വിഷ്ണുവിനെക്കാള്‍ കുറെ കൂടുതല്‍ ലോകം കണ്ടതിന്റെ പേരില്‍ ഞാന്‍ ഉപദേശിക്കുമോ എന്നാ ഭയം വേണ്ട. നമ്മള്‍ ഒരാളോട് നമ്മുടെ ദുഃഖങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ഉപദേശമല്ല മറിച്ച് ശ്രദ്ധിക്കാന്‍ ഒരാളെയാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം. എന്നോട് പറയാം."
സത്യത്തില്‍ ശരത്തിന്റെ മരണത്തിനു ശേഷം എന്റെ മനോവേദന പറയാന്‍ ഒരാളില്ലാതെ വല്ലാതെ ശ്വാസം മുട്ടി നില്‍ക്കുകയായിരുന്നു ഞാന്‍. വിശ്വന്‍ സാറിന്റെ വാക്കുകള്‍ എന്റെ ഉള്ളിലെ പേമാരിയെ തുടര്‍ന്ന് പൊട്ടിയൊഴുകാന്‍ വെമ്പുന്ന അണക്കെട്ടിലെ ജലസഞ്ചയത്തെ തുറന്നു വിടാന്‍ കിട്ടിയ ലൈസന്‍സ് ആയി എനിക്ക് തോന്നി. 
ശരത് അല്ലാതെ എന്റെ വേദനകളില്‍ താല്പര്യം കാണിച്ച മറ്റൊരാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തുക്കള്‍ ഞാന്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ കണ്ടു ചിരിക്കുമായിരുന്നു. അതൊക്കെ അവര്‍ക്ക് ഇഷ്ടവുമായിരുന്നു. പക്ഷെ ഞാന്‍ എന്റെ വേദനകള്‍ പറഞ്ഞാല്‍ അവര്‍ മുഷിയും. നമ്മുടെ ദുഖങ്ങള്‍ക്ക്‌ മാര്‍ക്കറ്റ് വാല്യൂ ഇല്ല എന്നാ എന്റെ കണ്ടെത്തല്‍ അതിന്റെ ഫലമായിരുന്നു. അതുകൊണ്ട് തന്നെ ഉള്ളില്‍ കരയുമ്പോഴും ഞാന്‍ പുറത്തു ചിരിച്ചു കൊണ്ടേയിരുന്നു. ശരത്തിനോട് മാത്രം ദുഖഭാരം ഇറക്കി വെക്കാന്‍ കഴിഞ്ഞിരുന്നു. അവനെയാണ്‌ വിധി ഒരു ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ തിരിച്ചെടുത്തത്.
ഞാന്‍ അന്ന് വിശ്വന്‍ സാറിനോട് ഒരുപാട് സംസാരിച്ചു. എന്റെ വിരസമായ ജീവിതകഥ മടുപ്പില്ലാതെ കേട്ടു എന്ന് മാത്രമല്ല കൂടുതല്‍ അറിയാനുള്ള താല്പര്യത്തോടെ അദ്ദേഹം എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും 'ചോദ്യം ചെയ്യലുകള്‍' ആയി തോന്നിയെങ്കിലും അദ്ദേഹത്തിന്‍റെ പ്രൊഫഷന്റെ പ്രതിഫലനം മാത്രമാണ് അതെന്നു ഞാന്‍ കരുതി. 
ഞാന്‍ അല്പം ഒന്ന് നിര്‍ത്തിയപ്പോള്‍ അദ്ദേഹം പതിയെ എന്റെ കൈ ചേര്‍ത്തു പിടിച്ചു. വല്ലാതെ തകര്‍ന്നിരുന്ന എനിക്ക് അത് വലിയ ഒരു ആശ്വാസമായി തോന്നി.
"ഞാന്‍ പറയുന്നത് അക്സപ്റ്റ് ചെയ്യാന്‍ ചിലപ്പോള്‍ വിഷ്ണുവിന് അല്പം സമയം വേണ്ടി വന്നേക്കാം."
"എന്താണ് സര്‍?" അദ്ദേഹത്തിന്‍റെ കൈകള്‍ തരുന്ന ആശ്വാസം നുകര്‍ന്ന് കൊണ്ട് ഞാന്‍ ചോദിച്ചു.
"Bipolar Disorder എന്ന് ഞങ്ങള്‍ മനശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഒരു അവസ്ഥയാണ് വിഷ്ണുവിന്റെത്. വിഷ്ണു അനുഭവിക്കുന്ന ഈ മനോവേദന അതിന്റെ ഭാഗമാണ് "
ഞാന്‍ ഒന്ന് അത്ഭുതപ്പെട്ടു എന്ന് തന്നെ പറയണം.
"ഞാന്‍ മനസിലാക്കിയിടത്തോളം ഇക്കാര്യം അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ട് വിഷ്ണുവിന് ഉണ്ടാവില്ല. ഈ മേഖലയില്‍ കുറെയൊക്കെ അറിയാവുന്ന ആളാണ്‌ താന്‍ എന്നുള്ളതുകൊണ്ട്. പക്ഷെ അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ട് ഉണ്ടാവുന്ന്‍ ഫാക്റ്റ് ഇതാണ്, ശരത്ത് എന്ന വിഷ്ണുവിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് വിഷ്ണുവിന്റെ സങ്കല്‍പ്പ സൃഷ്ടിയാണ്. യഥാര്‍ഥത്തില്‍ അങ്ങനെ ഒരാള്‍ ഇല്ല."
ശരിയായിരുന്നു. അത് അംഗീകരിക്കാന്‍ തീരെ കഴിയാത്ത ഒന്നായിരുന്നു. 
നിങ്ങളുടെ ജീവിതത്തിലെ ഒരേ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്; ഒരു ദിവസം അയാള്‍ ഇല്ലാതാകുന്നു. അയാള്‍ നിങ്ങളെ വിട്ടിട്ടു ദൂരെ എവിടെയോ പോയി എന്നോ  അയാള്‍ മരിച്ചു പോയി എന്നോ അല്ല, അയാള്‍ ഒരിക്കലും നിങ്ങടെ ജീവിതത്തിലേ ഉണ്ടായിരുന്നില്ല എന്ന യാഥാര്ത്യമാണ് അംഗീകരിക്കേണ്ടത്. 
തീര്‍ച്ചയായും സമയം എടുത്തു അതിന്. Bipolar Disorder എന്ന അവസ്ഥയെ പറ്റി, അത് ഒരാളെ കൊണ്ടെത്തിക്കാവുന്ന അവസ്ഥകളെ പറ്റി... ഒരുപാട് പഠിച്ചു, അനുഭവിച്ചറിഞ്ഞു... കണ്ടു മാത്രം അറിഞ്ഞിട്ടുള്ള ഒരു വലിയ സത്യം കൂടി അനുഭവിച്ചറിഞ്ഞു; നിങ്ങള്‍ക്ക് ഒരു പനിയോ കാന്‍സര്‍ പോലുമോ ആയിക്കോട്ടെ ജനങ്ങള്‍ നിങ്ങളെ അന്ഗീകരിക്കും. പക്ഷെ മനസ്സിന് ചെറിയ ഒരു അസുഖം മതി...അവര്‍ നിങ്ങളെ കൊല്ലാക്കൊല ചെയ്യും. അത് എന്ത് കൊണ്ട് എന്നെനിക്കറിയില്ല, എങ്ങനെ എന്ന് മാത്രം നന്നായി അറിയാം.
[വിഷ്ണു എവിടെ ജീവിച്ചു എന്നോ അയാള്‍ എങ്ങനെ അവസാനിച്ചു എന്നോ ഇവിടെ പറയുന്നില്ല. കാരണം  ഒരുപക്ഷെ, അയാളെ അങ്ങനെ ഒരു അവസാനത്തില്‍ കൊണ്ട് എത്തിച്ച ആളുകള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവാം. ശരീരം പോലെ മനസ്സും ചെറുതും വലുതുമായ രോഗങ്ങള്‍ക്ക് വിധേയമാണ് എന്ന സാമാന്യ സത്യം അറിയാത്ത നമ്മള്‍ എന്ന പൊതുജനം എത്രയോ വിഷ്ണുമാരെ അവസാനിപ്പിച്ചിരിക്കുന്നു, നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇനിയെങ്കിലും ഒരുവനെ ഭ്രാന്തന്‍ എന്ന് വിളിച്ചു കളിയാക്കുമ്പോള്‍ നമുക്ക് അത് ഓര്‍ക്കാന്‍ കഴിയട്ടെ.]

Tuesday, May 31, 2011

ഒരു അസ്വാഭാവിക പ്രണയകഥ

സുദീപിന്റെതും അനുവിന്റെതും തികച്ചും ഔദ്യോഗികമായ പരിചയപ്പെടലായിരുന്നു, കോളേജ് മേറ്റ്സ്. സമാനമായ ചിന്താഗതിക്കാര്‍ ആയതുകൊണ്ടാകണം, അവര്‍ വളരെ പെട്ടെന്ന് അടുത്തു. ഒരു സൌഹൃദം വളരുന്നത് രണ്ടു പേര്‍ക്കിടയിലെ മതിലുകള്‍ ഓരോന്നായി ഇല്ലാതാകുന്നതിലൂടെയാണല്ലോ. വളരെ ഊഷ്മളമായ ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. കോളേജിലെ മറ്റു ആണ്‍കുട്ടികളുടെ കണ്ണില്‍ സുദീപ് തികച്ചും ഭാഗ്യവാന്‍ ആയിരുന്നു. കോളേജിലെ പല ഫസ്റ്റ് ക്ലാസ് കാമദേവന്മാരും അമ്പെയ്തു നോക്കിയിട്ട് കൊള്ളാതെ പോയ ആളാണ്‌ അനു. അനുവിനും സുദീപിനും ഇടയില്‍ ഉള്ള ബന്ധം എന്തായാലും, അവര്‍ ഒരുമിച്ച് നടക്കുന്നതും സംസാരിക്കുന്നതുമൊക്കെ കാണുമ്പോള്‍ അര്‍ഥം വെച്ച ഒന്ന് രണ്ടു മുറി-കോമഡി എങ്കിലും പറയാതെ അവര്‍ക്ക് സമാധാനം കിട്ടില്ല. പക്ഷെ അനുവിന് അതൊക്കെ വെറും തമാശയായി കാണാന്‍ കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ സുദീപിനും.

അങ്ങനെയിരിക്കെയാണ് അനുവിന് വീട്ടില്‍ ഒരു വിവാഹാലോചന  വരുന്നത്. അത് അവള്‍ തികച്ചും കാഷ്വല്‍ ആയി സുദീപിനോട് പറഞ്ഞു എങ്കിലും അന്ന് മുതല്‍ അവള്‍ വല്ലാതെ മൂഡ്‌-ഓഫ്‌ ആയിരുന്നു. എന്ത് പറ്റി എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ 'തലവേദന' എന്ന കള്ളം പാതി മനസോടെയെങ്കിലും സുദീപ് സ്വീകരിച്ചു. വീട്ടുകാര്‍ ആലോചനയുമായി മുന്നോട്ടു പോകും തോറും അനു കൂടുതല്‍ കൂടുതല്‍ മ്ലാനയായി കാണപ്പെടാന്‍ തുടങ്ങി. അവന്റെ ചോദ്യത്തില്‍ നിന്നും എപ്പോഴും  അവള്‍ ഒഴിഞ്ഞു മാറിയതെ ഉള്ളു.

സുദീപിന്റെ മനസ്സില്‍ സംശയം ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. അവള്‍ക്ക് താന്‍ അറിയാത്ത ഒരു പ്രണയബന്ധം ഉണ്ടാകും എന്ന സാധ്യത ആദ്യമേ തള്ളിക്കളയാം എന്നവനു തോന്നി. അവന്റെ  പ്രണയവിരുദ്ധ നിലപാടുകള്‍ നന്നായി അറിയുന്നവളും മനസിലാക്കിയവളും ആയതുകൊണ്ട്, ഇനി ഒരുപക്ഷെ തുറന്നു പറയാന്‍ കഴിയാത്ത ഒരു പ്രണയം അവള്‍ക്ക് തന്നോട്  ഉണ്ടാകുമോ എന്നവന്‍ സംശയിച്ചു. ഇത്രയൊക്കെ അടുത്ത സുഹൃത്തുക്കള്‍ ആയിട്ടും, തന്റെ ചോദ്യങ്ങളില്‍ നിന്നും അവള്‍ ഒഴിഞ്ഞുമാറുന്നതിനു മറ്റൊരു കാരണവും അവനു ഊഹിക്കാനായില്ല.

ഒടുവില്‍ സുദീപ് അവളോട്‌ വിവാഹാലോചന വന്നതിനു ശേഷമുള്ള ഈ ഭാവമാറ്റത്തെ കുറിച്ച്   തുറന്നു ചോദിച്ചു.

 മറുപടി ഒരു ചോദ്യമായിരുന്നു: "സുദീപ്, ഞാന്‍ ഇതുവരെ നിന്നോട് പറഞ്ഞിട്ടില്ലാത്ത എന്റെ ഒരു പ്രണയകഥ ഞാന്‍ നിന്നോട് പറഞ്ഞോട്ടെ?"

അവന്‍ അത്ഭുതപ്പെട്ടു. ഇത്ര അടുത്ത സുഹൃത്തുക്കള്‍ ആയിട്ടും തന്നില്‍ നിന്നും അവള്‍ ഒരു പ്രണയം മറച്ചു പിടിച്ചിരിക്കുന്നു. 

"ഞാന്‍ പ്ലസ്‌ ടുവിനു പഠിക്കുമ്പോള്‍ എനിക്ക് ബസില്‍ വച്ച് പരിചയപ്പെട്ട ഒരു കുട്ടിയോട് വല്ലാത്ത പ്രണയം തോന്നി..."

"എന്നിട്ട്?"-ചോദ്യത്തില്‍ സുദീപിന് തന്റെ ആകാംഷ അടക്കി വെക്കാന്‍ കഴിഞ്ഞിരുല്ല.

"ഞാന്‍ പഠിക്കുന്നതിനു അപ്പുറത്തുള്ള മറ്റൊരു സ്കൂളില്‍ ആയിരുന്നു ആ കുട്ടി പഠിച്ചിരുന്നത്. ഞങ്ങള്‍ ബസില്‍ വെച്ച്  ഒരുപാട് സംസാരിച്ചിരുന്നു. പക്ഷെ ആ കുട്ടിയോട് എന്റെ പ്രണയം  തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു. ആ പ്രണയം എന്റെ മനസ്സില്‍ വല്ലാതെ വളര്‍ന്നു."

അനുവിന്റെ തൊണ്ട ഇടറുന്നത് അവന്‍ ശ്രദ്ധിക്കുണ്ടായിരുന്നു.

"ഒടുവില്‍ സ്കൂളില്‍ ക്ലാസ്സുകള്‍ തീരുന്ന അവസാന ദിവസം ആ കുട്ടിയെ പിരിയുന്നത് ഓര്‍ത്തപ്പോള്‍ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു സുദീപ്. അത്രയും നാള്‍ അടക്കിപ്പിടിച്ച ആ വികാരത്തള്ളിച്ച ഞാനറിയാതെ പിറ്റേ ദിവസം പുറത്തുവന്നു. അന്ന് ഞാന്‍ ആ കുട്ടിയെ ബസില്‍ നിന്നും നിര്‍ബന്ധിച്ചു ഇറക്കി. എന്നിട്ട്  കൈക്ക് പിടിച്ചു വലിച്ചു വേഗത്തില്‍ നടന്നു. എന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട്‌ തോന്നിയ ആ കുട്ടി എന്റെ കൈ ബലം പ്രയോഗിച്ചു വിടുവിച്ചിട്ടു തിരിഞ്ഞോടി."

അനുവിന്റെ തൊണ്ട ഇടറിപ്പോയി. അവള്‍ നിശ്ശബ്ദയായി.

"അനൂ, ഇതില്‍ എന്താ ഇത്ര വിഷമിക്കാന്‍? ആ പ്രായത്തില്‍ ഇതൊക്കെ സ്വാഭാവികമല്ലേ?" 
സുദീപ് ആശ്വസിപ്പിക്കും പോലെ ചോദിച്ചു.

"പക്ഷെ അതൊരു പെണ്‍കുട്ടിയായിരുന്നു സുദീപ്"

സുദീപ് സ്തബ്ധനായി. അവനു വിശ്വസിക്കാന്‍ പ്രയാസമാകും എന്നറിയാമായിരുന്ന അവള്‍ ആവര്‍ത്തിച്ചു, "അതെ സുദീപ്, ഞാന്‍ പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെയാണ്."

"നീ എന്താ ഈ പറയുന്നത്?"

"എങ്ങനെയാണ് സുദീപ് ഞാന്‍ ഇത് മറ്റൊരാളോട് പറയുക? ആര്‍ക്കാണ് ഇത് മനസ്സിലാവുക? ഞാന്‍ എനിക്ക് കഴിയാവുന്ന പോലൊക്കെ ശ്രമിച്ചു. ഒരു ആണ്‍കുട്ടിയോടും യാതൊരു ആകര്‍ഷണവും എനിക്ക് തോന്നിയിട്ടില്ല, തോന്നുന്നുമില്ല. മാത്രമല്ല, പെണ്‍കുട്ടികളോട് തോന്നാറുണ്ട് താനും. അന്നത്തെ ആ സംഭവം തന്ന ഷോക്ക്‌ കൊണ്ടാകണം, അത് ഞാന്‍ പുറത്തു കാണിച്ചിട്ടില്ല എന്നേയുള്ളു. ഞാന്‍ രണ്ടു ഡോക്ടര്‍മാരെ കണ്ടു, അവര്‍ രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, ഇതിനു പരിഹാരമില്ല, ഹോര്‍മോണ്‍ തകരാര്‍ ആണെന്ന്..."

"അനൂ, എന്ത് പറയണം എന്നെനിക്കറിയില്ല"

അനു കരയാന്‍ തുടങ്ങിയിരുന്നു. 

"ഞാന്‍ വിവാഹിതയായാല്‍ ആ മനുഷ്യനോടു ഞാന്‍ ചെയ്യുന്ന കൊടും ക്രൂരതയാകും അത്. എനിക്ക് വയ്യ. ആലോചന വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയോട് ഇത് പറഞ്ഞു. വിവാഹം കഴിയുമ്പോള്‍  ശരിയാകും എന്ന് വെറും വാക്ക് പറയാനല്ലാതെ മറ്റൊന്നിനും ചേച്ചിക്ക് കഴിയില്ല. പക്ഷെ എനിക്ക് മാത്രം അത് നന്നായി അറിയാം; എനിക്കതിനു കഴിയില്ല. കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ പണ്ടേ നിന്നെ പ്രണയിച്ചുപോകുമായിരുന്നു സുദീപ്."

കരയുന്നതിനിടെ അവളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.

[കഥ ഇങ്ങനെ നിര്‍ത്താനേ കഴിയുന്നുള്ളൂ. ആ വിവാഹാലോചന മറ്റെന്തോ കാരണം കൊണ്ട് മുടങ്ങി. അപ്പോഴേക്കും കോളേജ് കാലം കഴിഞ്ഞു. അതിനു ശേഷം ബംഗ്ലൂരില്‍ ഒരു ജോലി ശരിയായതിനെ തുടര്‍ന്ന് അനു അവിടെയ്ക്ക് പോയി. പിന്നീടു അവള്‍ സുദീപിനെ വിളിക്കുകയോ ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുകയോ ചെയ്തില്ല. അവള്‍ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസമല്ലാതെ അവളെ കുറിച്ച് ഇന്ന് സുദീപിന് ഒന്നും അറിയില്ല]